Thursday 12 April 2012

നായരും ഈഴവനും കൂടി വെച്ച എരിവു കൂടിയ ബിരിയാണി!!!

വഴികള്‍ മാറിയുള്ള സഞ്ചാരം ആണ്. ഹൈന്ദവ തത്വചിന്താമനനം ഒരു നിമിഷം അഴുക്കു ചാല്‍ രാഷ്ട്രീയത്തില്‍ വീണു. എന്തായാലും ആ അഴുക്കു മനസ്സില്‍ പറ്റാതെ കയറാന്‍ നോക്കാം.
ഉമ്മന്‍ ചാണ്ടിയുടെ പേടിച്ചരണ്ട മന്ത്രിസഭാ അഴിച്ചു പണി നാടകത്തിലെ അപകടങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അല്പം സമയവും ഉണ്ട്.. ഈ രാഷ്ട്രീയക്കളിയില്‍ വേദനയും ഉണ്ട്. എന്നാല്‍ പിന്നെ ഇരിക്കട്ടെ ഒരെണ്ണം അതും....
സഖാവ് വി എസ്സില്‍, ദുരിതം കൊണ്ടു വീര്‍പ്പു മുട്ടുന്ന ഹൈന്ദവരുടെ രക്ഷകനെ കാണാന്‍ ഒരിക്കലും സാധിക്കില്ലെങ്കിലും, ചെറിയ അലിക്കുട്ടിമാരോളം വിഷം ഇല്ലെന്നു ആശ്വസിച്ച പല ഗതികെട്ട അസംഘടിത ഹിന്ദുക്കളും ആ ദേഹത്തിനു തന്നെ വോട്ടു കൊടുത്തു. വി എസ്സിന്റെ ഭരണകാലത്തും ഹിന്ദുവിന് ആശ്വസിക്കാന്‍ ഒന്നുമില്ലായിരുന്നു. താലി കെട്ടിയ പെണ്ണ് ഋതു ആവുമ്പോള്‍ നടത്തേണ്ട ബാക്കപ്പ് പദ്ധതികളെപ്പറ്റി പാമര പണ്ഡിതര്‍ പറഞ്ഞ മൊണ്ണത്തരങ്ങള്‍ കേട്ട് ശരാശരി കേരളീയന്‍ നടുങ്ങിയപ്പോള്‍ പ്രതികരിക്കാന്‍ ഉള്ള രാഷ്ട്രീയശേഷി ഉണ്ടായിട്ടും കേട്ടഭാവം പോലും നടിക്കാതെ വിഴുങ്ങിയ അങ്ങേരും അത്ര വെടിപ്പാണെന്നു അറിവുള്ള ആര്‍ക്കും അഭിപ്രായം കാണാന്‍ വഴി ഇല്ല. എന്നാലും എങ്ങനെയോ ചില്ലറ ചില ജനക്ഷേമ പരിപാടികളിലൂടെ, അധികം കറ പുരളാത്ത പ്രവര്‍ത്തനങ്ങളിലൂടെ ഇന്നും കുഴികളില്‍ ജീവിക്കുന്ന പല ഹൈന്ദവരും  അങ്ങനെ ഒരു വിശ്വാസം അദ്ദേഹത്തില്‍ വെച്ച് പുലര്‍ത്തിയിരുന്നു.  ആ വിശ്വാസം വോട്ടു ആയി മാറുകയും ചെയ്തു.
എന്നാല്‍ ഉള്ള സംഘടിക്കല്‍ കൊണ്ടു തന്നെ അല്‍പ സ്വല്പം ശക്തി ഉള്ള വെള്ളാപ്പിള്ളിയുടെ ഈഴവന്‍ ഏറെക്കുറെ ഒളിച്ചും, സംഘടിച്ചു നിന്ന നായര് ഏറെക്കുറെ മറ്റുള്ളവരെ  അറിയിച്ചു കൊണ്ടും, പല പല മണ്ഡലങ്ങളിലും വി എസ്സിനെ പറ്റിച്ചു. തിരുവനന്തപുരം ജില്ല ഏറെക്കുറെ കീശയില്‍ ആക്കിയതിന് ചാണ്ടി ഈ രണ്ടു സമുദായങ്ങളുടെ സ്തുതി പാടണം. കോട്ടയത്തും തൃശ്ശൂരും എല്ലാം ഈര്കില്‍ ഭൂരിപക്ഷത്തിന് എത്ര സീറ്റുകള്‍ വി എസ്സിന് നഷ്ടപ്പെട്ടു?
അങ്ങനെ അറിഞ്ഞു വെച്ചൊരു ബിരിയാണിയുടെ എരിവു ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ആണ് നായരുടെ മൊത്തക്കച്ചവടക്കാരനും ഈഴവ രാജാവും അറിഞ്ഞിരിക്കുന്നത്. ഇനിയിപ്പോ ഒരു ആറാം മന്ത്രി വന്നാലും തിരുകേശ സംരക്ഷണ വകുപ്പ് തന്നെ രൂപം കൊണ്ടാലും അല്പം കട്ടന്‍ ചായ കുടിച്ചു ആ എരിവു അങ്ങു സഹിച്ചാ മതി.
ഇത്രയും പറഞ്ഞത് എന്നിലെ വ്രണിത ഹിന്ദുവിന്റെ വേദന.
ഓം നമ: ശിവായ എന്ന മന്ത്രം ഒരു പോലെ തന്നെ എന്ന് ശ്രീ നാരായണ ഗുരുവും ശ്രീ ചട്ടമ്പി സ്വാമികളും തപസ്സു കൊണ്ടും കര്‍മം കൊണ്ടും തെളിയിച്ചതല്ലേ? ഒരേ ഗുരുവില്‍ (അയ്യാ സ്വാമി തിരുവടികള്‍ ) നിന്നല്ലേ ഇരുവരും ഉപാസനാ സമ്പ്രദായത്തില്‍ ഗഹനം ആയി പഠിച്ചത്? അതായത് അവര്‍ രണ്ടു പേരും സാമ്പ്രദായിക സഹോദരര്‍ ആയിരുന്നു. അവരുടെ പ്രതിമകള്‍ ഉയര്‍ത്താന്‍ മത്സരിക്കുന്ന പുതു തലമുറയിലെ ഈഴവനും നായരും ചെയ്ത തൊഴിലുകളിലെ വ്യതാസം വരുത്തിയ തൊലി നിറങ്ങളില്‍ തൂങ്ങി ഭിന്നത്ത്വത്തിനു പുതിയ കാരണങ്ങള്‍ അന്വേഷിച്ചു നടക്കുന്നത് എത്ര മൌഡ്യം?

പ്രിയ നേതാക്കന്മാരെ, കാലത്തിന്റെ ഒഴുക്കില്‍ ഭിന്നിച്ചു പോയ രണ്ടു ശക്തിമത്തായ സമുദായങ്ങളുടെ നേതൃത്ത്വം ആണ് അതേ കാലം തന്നെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നത്. മേല്പറഞ്ഞ മഹാ ഗുരുക്കന്മാരോടും ഭാവി തലമുറകളോടും ഉള്ള കൂറ് തെളിയിക്കേണ്ട ഒരു ചരിത്ര സന്ധി ആണ് ഇന്ന് നിങ്ങള്ക്ക് മുന്നില്‍ ഉള്ളത്..ഹൈന്ദവ മഹാമണ്ഡലം എന്ന ഇതുവരെയും യാഥാര്‍ത്ഥ്യം ആവാത്ത ഒരു മഹാശക്തി ഇവിടെ ഉദയം ചെയ്യാന്‍ ഇനിയും വൈകിക്കൂടാ. കണ്ട അലിക്കുഞ്ഞുമാരുടെ ഉച്ചിഷ്ടം കഴിച്ചാല്‍ തീരുന്നതാണോ ഹിന്ദുവിന്റെ വിശപ്പ്‌? ഹിന്ദു കൊടുത്ത ശിഷ്ടത്തില്‍ നിന്നു നില്കാനും നടക്കാനും കഴിവ് നേടി, ഇപ്പൊ ഹിന്ദുവിന്റെ ചെലവില്‍ ഹിന്ദുവിനെ ഭരിപ്പിച്ചു കൊല്ലിക്കാന്‍ ഇനിയും നിങ്ങള്‍ കൂട്ടു നില്കരുതേ....
ഹൈന്ദവന്‍ കണ്ണില്‍ ഒഴിക്കാന്‍ എടുത്തു വെച്ച എണ്ണയൊഴിച്ച് തെളിച്ചു ഉയര്‍ത്തിയ അമ്പലപ്പറമ്പുകളും കുളങ്ങളും എല്ലാം തരം കിട്ടുമ്പോള്‍ തോണ്ടിയും മാന്തിയും രസിക്കുന്നവരുടെ കൊലവെറികള്‍ ഇനിയും കൂടും. സാഹചര്യത്തിന് അനുസരിച്ച് കൂട്ടു കൂടുന്ന കമ്മ്യൂണല്‍ കമ്മ്യൂണിസവും ഹിന്ദുവിനെ തുണക്കില്ലെന്ന് കാലം എത്രയോ വട്ടം തെളിയിച്ചതാണ്?
ഭൂരിപക്ഷം എന്ന ഭാണ്ഡം പേറി മടുത്തില്ലേ പ്രിയ നേതാക്കന്മാരെ? ഇനിയെങ്കിലും ആ ശക്തി ഒന്ന് അറിയിക്കണ്ടെ? അതേ ആ മഹാ ഐക്യത്തിന് സമയം ആയി. കുങ്കുമം ചുമന്നു നടന്ന കഴുതകള്‍ ആയിരുന്നെന്നു ഭാവി ന്യൂനപക്ഷ ഹിന്ദു മക്കള്‍ നിങ്ങളെ അപഹസിക്കാന്‍ ഇടവരുത്തരുതേ എന്ന് പ്രാര്‍തിച്ചു കൊണ്ടു ഒരു പാവം ഈഴവ ഹിന്ദു അവന്റെ ഈ ഓ ബീ സീ പരിദേവനം ഇവിടെ ഉപസംഹരിക്കുന്നു...
ഓം സദ്‌ ഗുരുഭ്യോ നമ:
ജയ് ഭവാനി....
ഹര ഹര മഹാദേവ...

1 comment:

  1. Good article. Rightly described the current scenario and need of the hour

    ReplyDelete